&imwidth=640&imheight=360)
ഇടുക്കി: മദ്യലഹരിയിൽ വാക്കുതർക്കത്തിനിടെ ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഇളംകാട് സ്വദേശി ബിനു ആണ് കൊല്ലപ്പെട്ടത്. പ്രതി തങ്കച്ചനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാകുകയും ഇതിന് പിന്നാലെ പ്രതി തങ്കച്ചൻ ബിനുവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ബിനുവും തങ്കച്ചനും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു. കൊല നടത്തിയതിന് ശേഷം തങ്കച്ചൻ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് ബിനുവിന് അപകടം പറ്റിയെന്ന് പറയുകയുമായിരുന്നു. എന്നാൽ, സംശയം തോന്നിയ ഉദ്യോഗസ്ഥർ പെരുവന്താനം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തങ്കച്ചനെ കസ്റ്റഡിയിലെടുത്തു. തങ്കച്ചനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. തങ്കച്ചനും ബിനുവും സ്ഥിരം മദ്യപാനികളാണെന്നും തങ്കച്ചന് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നുമാണ് വിവരം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
നാഗ്പൂരിൽ 38 കാരിയെ കൊലപ്പെടുത്തി ഭർത്താവ്. ഭക്ഷണം പാകം ചെയ്യാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 41 കാരനായ കൃഷ്ണലാൽ യാദവ് നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. മങ്കപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രാത്രി 9.45 ഓടെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ കൃഷ്ണലാൽ ഭാര്യ യാമിനിയോട് തനിക്കും മക്കൾക്കും ഭക്ഷണം തയാറാക്കി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഹൗസിംഗ് സൊസൈറ്റി സംഘടിപ്പിക്കുന്ന നൃത്ത ക്ലാസിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് ഭക്ഷണം പാകം ചെയ്യാൻ യാമിനി തയാറായില്ല. തുടർന്ന് മദ്യലഹരിയിലായിരുന്ന ഭർത്താവുമായി യാമിനിയുമായി തർക്കത്തിലായി. തർക്കം ഒടുവിൽ കൈയ്യാങ്കളിയിലെത്തി. തങ്ങളുടെ രണ്ട് കുട്ടികളുടെ മുന്നിൽവെച്ച് കൃഷ്ണലാൽ യാമിനിയെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിനുശേഷം യാമിനി കഴുത്തിലും വയറിലും വേദനയുള്ള കാര്യം ഭർത്താവിനെ അറിയിച്ചു. വേദനസംഹാരികൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ മരുന്ന് വാങ്ങാൻ അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ പോയ കൃഷ്ണലാൽ കട അടച്ചിട്ടിരിക്കുന്നത് കണ്ട് മരുന്നില്ലാതെ മടങ്ങിയെത്തി. പക്ഷെ പെട്ടന്ന് തന്നെ യാമിനിയുടെ നില വഷളായി. യാമിനിയുടെ വയറ് വീർക്കാൻ തുടങ്ങി. തുടർന്ന് കൃഷ്ണലാൽ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ യാമിനി മരിച്ചു. മങ്കപൂർ പോലീസ് അപകട മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് യാമിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മായോ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിൽ യാമിനി ക്രൂരമായ മർദ്ദനത്തിന് ഇരയായതായി പറയുന്നു. കഴുത്തിലെ എല്ലിന് ഒടിവ് സംഭവിച്ചു. കുടൽ പൊട്ടിയതുൾപ്പെടെ ഗുരുതരമായ പരിക്കുകൾ കണ്ടെത്തി. കൃഷ്ണലാലിനെ ചോദ്യം ചെയ്യ്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരുകയാണ്. കൃഷ്ണലാലും യാമിനിയും ഒരു വർഷം മുൻപാണ് ഉത്തർപ്രദേശിൽ നിന്ന് നാഗ്പൂരിലേക്ക് താമസം മാറ്റിയത്. വീട്ടമ്മയാണ് യാമിനി. ഒരു മകനും മകളുമാണ് ഇരുവർക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.