SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

US Green card for Indians: യു.എസ് ഗ്രീൻ കാർഡിനായി ഇന്ത്യക്കാരുടെ കാത്തിരിപ്പ് നീളുന്നു...

ഉയർന്ന ആവശ്യകതയും കർശനമായ രാജ്യന്തര പരിധികളും കാരണം ഇന്ത്യക്കാരുടെ ഇ.ബി-1, ഇ.ബി-2 ഗ്രീൻ കാർഡുകൾ തീർന്നുപോകുകയോ ലഭ്യമല്ലാതാവുകയോ ചെയ്യുമെന്ന് യു.എസ് മുന്നറിയിപ്പ്

Written By Mekha P Panicker Updated by Ajitha Kumari
Published: Sep 03, 2026, 11:04 AM | Updated: Sep 03, 2026, 11:04 AM

അമേരിക്കയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡ് കിട്ടാൻ വൈകുമെന്ന മുന്നറിയിപ്പുമായി യുഎസ് അധികൃതര്‍. ആവശ്യക്കാർ കൂടുതലായതിനാൽ ഇന്ത്യൻ പൗരന്മാർക്കുള്ള ഈ വർഷത്തെ 'ഇ.ബി-1' (EB-1) വിഭാഗത്തിലെ ഗ്രീൻ കാർഡുകൾ പൂർണ്ണമായി തീർന്നേക്കുമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്. ഇതിനകം തന്നെ 'ഇ.ബി-2' വിഭാഗം ലഭ്യമല്ല. 'ഇ.ബി-3' വിഭാഗത്തിൽ ഗ്രീൻ കാർഡിനായി 12 വർഷത്തിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണ്. അമേരിക്കയിൽ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും വിദേശ പൗരന്മാർക്ക് യു.എസ് സർക്കാർ നൽകുന്ന ഔദ്യോഗിക രേഖയാണ് ഗ്രീൻ കാർഡ്. ഗ്രീൻ കാർഡ് ലഭ്യമല്ലാത്തത് അമേരിക്കയിൽ ജോലിചെയ്യുന്ന ഒട്ടനവധി ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കി.

ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

ഇന്ത്യൻ അപേക്ഷകർക്കുള്ള ഇ.ബി-1 വിസകൾ വൈകാതെ തീർന്നുപോയേക്കുമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നത്. 2026 സെപ്റ്റംബർ 30-നാണ് യുഎസ് സാമ്പത്തിക വർഷം അവസാനിക്കുന്നത്. അപേക്ഷകരുടെ തിരക്ക് കാരണം ഇന്ത്യയ്ക്ക് അനുവദിച്ചിട്ടുള്ള വിസ പരിധി ഈ കാലയളവിന് മുൻപ് തന്നെ പൂർണ്ണമായി കഴിഞ്ഞേക്കാമെന്ന് അധികൃതർ പറയുന്നു. സാഹചര്യം തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

ഇ.ബി-1 എന്താണ്?

ഇ.ബി-1 എന്നാൽ തൊഴിൽ അടിസ്ഥാനമാക്കി ഉദ്യോഗസ്ഥർക്ക് നൽകുന്ന ആദ്യ മുൻഗണനയുള്ള ഗ്രീൻ കാർഡ് വിഭാഗമാണ്. ഇതിൽ മികച്ച കഴിവുള്ള കമ്പനി പ്രൊഫസർമാർ, ഗവേഷകർ, എക്സ്ക്യൂട്ടീവുകൾ, മാനേജർമാ‌ർ എന്നിവർ ഉൾപ്പെടുന്നുണ്ട്.

2026 സെപ്റ്റംബറിലെ കണക്കുപ്രകാരം ഇന്ത്യക്കാരുടെ ഇ.ബി-1 വിസയ്ക്കുള്ള അന്തിമ തീയതി 2022 ഒക്ടോബർ 15 ആണ്. അതായത് ഈ തീയതിക്ക് മുൻപ് അപേക്ഷിച്ചവർക്ക് മാത്രമേ ഇപ്പോൾ ഗ്രീൻ കാർഡ് നടപടികൾ പൂർത്തിയാക്കാൻ കഴിയൂ.

ഇ.ബി-2 ലഭ്യമല്ല

ഇ.ബി-1 മാത്രമല്ല മറ്റ് ഗ്രീൻ കാർഡ് വിഭാഗങ്ങളും പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സെപ്റ്റംബറിലെ വിസ ബുള്ളറ്റിനിൽ ഇന്ത്യയുടെ EB-2 വിഭാഗം 'U' (Unavailable - ലഭ്യമല്ല) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് സാമ്പത്തിക വർഷം അവസാനിക്കുന്നത് വരെ ഇന്ത്യക്ക് അനുവദിച്ചിട്ടുള്ള EB-2 വിസകളുടെ എണ്ണം ഇതിനകം തന്നെ പൂർണ്ണമായി തീർന്നുവെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 'U' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഉന്നത ബിരുദങ്ങളും അസാധാരണമായ കഴിവുകളുമുള്ള പ്രൊഫഷണലുകൾക്കായുള്ളതാണ് EB-2 വിഭാഗം. യുഎസിലെ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഒക്ടോബർ 1-ന് മാത്രമേ ഈ സ്ഥിതിയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളൂ.

ഇ.ബി-3 വേണ്ടി കാത്തിരിപ്പ്

ഇന്ത്യയിലെ ഇ.ബി.-3 (EB-3) വിഭാഗത്തിലും ഗ്രീൻ കാർഡ് ലഭിക്കാൻ വലിയ കാത്തിരിപ്പാണ്. വിദഗ്ധ തൊഴിലാളികൾക്കായുള്ള ഈ വിഭാഗത്തിൽ 2014 ജനുവരി 1-ന് അപേക്ഷിച്ചവരുടെ കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.

ഇന്ത്യക്കാർക്ക് 12 വർഷത്തിലേറെ കാത്തിരിക്കുമ്പോൾ മറ്റ് പല രാജ്യങ്ങളിലെയും അപേക്ഷകർക്ക് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഗ്രീൻ കാർഡ് ലഭിക്കുന്നുണ്ട്.

ഇ.ബി-5 ലഭിക്കുമോ?

നിക്ഷേപകരുടെ ഗ്രീൻ കാർഡാണ് ഇ.ബി.-5 (EB-5). ഇ.ബി.-5 വിഭാഗത്തിൽ ഇന്ത്യക്കാർക്ക് ഇപ്പോൾ തടസ്സങ്ങൾ ഉണ്ടെങ്കിലും ഗ്രാമീണ മേഖലകളിലോ തൊഴിലില്ലായ്മ കൂടിയ സ്ഥലങ്ങളിലോ നിക്ഷേപം നടത്തുന്നവര്‍ക്ക് പ്രത്യേക ഇ.ബി-5 പദ്ധതികൾ വഴി വിസ ലഭ്യമാണ്.

ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡ് കിട്ടാൻ താമസമുണ്ടോ?

ലോകത്ത് എവിടെയുള്ളവരായാലും ഓരോ രാജ്യത്തിനും ആകെ വിസകളുടെ 7 ശതമാനം മാത്രമേ നൽകാവൂ എന്നാണ് നിയമം. 2026 സാമ്പത്തിക വർഷത്തിൽ ലോകമെമ്പാടുമുള്ള തൊഴിൽ-അധിഷ്ഠിത മുൻഗണനാ വിസകളുടെ പരിധി 1,86,317 ആണ്. ഇന്ത്യയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ അപേക്ഷിക്കുമ്പോഴും ചെറിയ രാജ്യങ്ങൾക്ക് കിട്ടുന്ന അതേ വിഹിതം മാത്രമാണ് ഇന്ത്യയ്ക്കും ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author